Saturday, 23 November 2013

ഉതുപ്പാന്റെ കിണര്‍ ആശയം

ഉതുപ്പാന്റെ കിണര്‍ ആശയം

അനാഥനായ ഉതുപ്പാനെ പരിജയപ്പെടുത്തിക്കൊണ്ടാണ് കഥ ആരംഭിക്കുന്നത്. ആ ചെറുനഗരത്തില്‍ എവിടെയും എപ്പോള്‍ വേണമെങ്കിലും അയാള്‍ അപ്രത്യക്ഷപ്പെടാം. രാത്രിയില്‍ ഏതെങ്കിലും പീടികത്തിണ്ണയില്‍ അയാളുണ്ടാവും. തനിക്കും ചില കടമകള്‍ ഉണ്ടെന്ന് അയാള്‍ വിശ്യസിക്കുന്നു. അനാഥരുടെയും അശരണരുടെയും വേദനകള്‍ അവന്‍ സ്വന്തം വേദനകളായി കരുതി. ഒഴിവു വേളകളില്‍ പ്രാര്‍ഥിക്കാനും സുവിശേഷപ്രസംഗം കേള്‍ക്കാനും അയാള്‍ സമയം ചിലവാക്കി. കഠിനാധ്വാനിയായ അയാള്‍ മിച്ചംവച്ചുണ്ടാക്കിയ പണംകൊണ്ട് നഗരത്തിന്റെ ഒരു മൂലയില്‍ പുതുതായി നിര്‍മിക്കപ്പെട്ട റോഡിനാല്‍ ത്രികോണാകൃതി പ്രാപിച്ച ഒരു തുണ്ട് പുരയിടം വാങ്ങി. അങ്ങനെ ഭൂസ്വത്തുടമയായ അയാള്‍ തന്റെ ഭൂമിയില്‍ ഒരു കിണര്‍ കുഴിക്കാന്‍ ആരംഭിച്ചു